നിലബൂര്‍ പാത


                   നിലബൂര്‍ പാത 


1921  - ഡിസംബറിലാണ് നിലബുരുകാര്‍ ട്രെയിന്‍ കാണാന്‍ തുടങ്ങിയത്; അല്ല, തീവണ്ടി കാണാന്‍ തുടങ്ങിയത്. ബ്രിട്ടീഷ്‌ ഭരണാധികാരികളുടെ കണ്ണുകളില്‍ നിലമ്പൂരിന്റെ വന  സമ്പത്ത് കൂടി കണ്ടു കൊണ്ടാവണം റെയില്‍വേ ഭൂപടത്തില്‍ നിലമ്പൂരും ഇടം പിടിച്ചത്. 1920- ലാണ് നിലബൂര്‍ റെയില്‍പ്പാതയുടെ  പണി പൂര്‍ത്തിയായത്. ദേശിയ തലത്തില്‍ ഖിലാഫത്ത്  സമരവും, മലബാറില്‍ മലബാര്‍ ലഹളയും കത്തി നില്‍ക്കുന്ന സമയം. അന്നത്തെ കൂലിപ്പണിക്കാരായ നാട്ടുകാര്‍ പേടിയോടെയും ബഹുമാനതോടെയും   തീവണ്ടിയെ  സ്വീകരിച്ചു.  നിലംബുരിന്റെ ഓരോ ചലനത്തിലും "തീവണ്ടി" കൂടെ ഉണ്ടായിരുന്നു. ഞങ്ങളിലോരആളായി കൂടെയുണ്ടായിരുന്ന കല്‍ക്കരി തിന്നുന്ന തീവണ്ടി,  ട്രെയിന്‍ ആയതും ഈയിടെയാണ് നിലബുരുകാര്‍ അരിഞ്ഞത്.

കേരളത്തിന്റെ ഏറ്റവും ചെറിയ ബ്രോട്ഗേജ് റെയില്‍പ്പാതക്ക് ഇന്ന് വയസ് ൮൮. വൃദ്ധനായ ഈ റെയില്‍പ്പാതക്കും ഒരു കഥയുണ്ട്, ഇനി ഫ്ലാഷ്ബാക്ക് :

1920-ല് ‍നാലു ബോഗികള് ആയിയാണ് നിലംബൂര്‍-ഷോര്‍ണൂര്‍ റെയില്‍പ്പാതയിലൂടെ ആദ്യ ട്രെയിന്‍ ഓടി തുടങ്ങിയത്. ബ്രിട്ടീഷ്‌ ഭരണ തന്ത്രങ്ങളില്‍ ആളി കത്തുന്ന മലബാര്‍ ലഹള, അതേ സമയം ദേശീയ തലത്തില്‍ ഖിലാഫത്ത് പ്രസ്ഥാനം ഉച്ചസ്ഥായിയില്‍ നില്കുന്നു. മലബാര്‍ ലഹള എന്നാ ചൂളയില്‍ മലബാറും സമീപ പ്രദേശങ്ങളും കത്തിയമരുന്നു. കൊല്ള്ളയടിക്കപ്പെടുന്ന    വീടുകളും, മനബന്ഗം ചെയ്യപ്പെടുന്ന അമ്മമാരും പെങ്ങന്മാരും അവശേഷിക്കുന്ന ദാരുണ   കാഴ്ച്ചകലാകുന്നു. .  ഈ ഗ്രാമ പ്രദേശങ്ങളില്‍   നാടും നാട്ടാരും പേടിച്ച സമ്പത്ത് മുഴുവന്‍ ഉപേക്ഷിച്ച് പലായനം ചെയ്യുന്നു. തികച്ചും അതിബീകരമായ അവസ്ഥയിലൂടെയായിരുന്നു തീവണ്ടിയുടെ കടന്നു വരവ്വ്. ഇത്തരമൊരു അവസ്ഥ ആണെങ്കിലും റെയില്‍പ്പാത നിര്‍മാണ ആരംഭം തൊട്ടു സകലരും ഇതിനെ നോക്കി കൊണ്ടിരുന്നു.. ഓല മേഞ്ഞ , ചായക്കടകളില്‍ പുതുതായി വരുന്ന പാതയുടെ  ചര്‍ച്ചയും അലയടിച്ചുകൊണ്ടിരുന്നു.
ആദ്യമായി ട്രെയിന്‍ എത്തിയപ്പോള്‍, അതിന്റെ ശബ്ദം കേട്ടപ്പോള്‍ , ഹോണ്‍ മുഴങ്ങിയപ്പോള്‍ നിലംബൂരുകാര്‍ കുറച്ച അഹങ്കരിച്ചതില്‍ അവരെ കുറ്റം പറയാന്‍ ആവില്ല. തീവണ്ടി  ആദ്യമായി എത്തിയപ്പോള്‍ മനം ഇടിഞ്ഞു വീഴുന്നെ എന്ന് പറഞ്ഞ നിലവിളിചോടിയവരും കുറവല്ല എന്ന് ൯൩-കാരനായ ചെട്ട്യാരംമാവനും സാക്ഷ്യപ്പെടുത്തുന്നു.
ജോസഫ് കനോലിയാണ് നിലബുര്‍ റെയില്‍പാത നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചത്. തെക്കിന് ഏറ്റവും നല്ല മണ്ണ് നിലബൂരനെന്നു അറിഞ്ഞിട്ടു തന്നെയാവണം നിലബൂരിലെക്ക് തേക്ക്‌ പറിച്ച് നടാന്‍ കനോളിക്ക് പ്രജോധനമയത്. തീവണ്ടിയുചെ ആദ്യ  നാളുകളില്‍അക്കുമാതിയയിരുന്നുവെങ്കില്‍ കയട്ടിയാച്ച്ചത് നിലബുരിന്റെ സമ്പത്ത് മുഴുവനുംയിരുന്നു. പക്ഷെ ഉര്‍വശി ശാപം ഉപകരമയെന്നു പറഞ്ഞാല്‍ മതിയല്ലോ: ഇന്ന് ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌ ഉള്ളത് നിലബുര്‍ ആണ്. മാത്രമല്ല തെക്കിനു മാത്രമായുള്ള ഒരു പ്രദര്‍ശന ശാലയും  നിലബുരിനു മാത്രം സ്വന്തം. ഇങ്ങനെയൊക്കെ ആണെങ്കിലും നിലബുര്‍ ട്രെയിന്‍ യാത്രാ ജനങ്ങള്‍ക്ക് യാത്രായോഗ്യമയത് സ്വാതന്ത്ര്യം കിട്ടിയ ശേഷമാണു.
കേരളത്തിലെ വട്ടവും നീളം കുറഞ്ഞ റെയില്‍ പാതയുടെ നീളം ൬൬ക്മ ആണ്. പാലക്കാട്‌- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന ഈ പാതയില്‍ 12 സ്റ്റേഷന് ഉണ്ട്.പാലക്കാട് സൈലന്റ് വാല്ലിയില്‍ നിന്നും വരുന്ന കുന്തിപുഴ  ‍വെള്ളിയൂര്‍ പുഴ, ഒളിപ്പുഴ , കുതിരപ്പുഴ, എന്നീ നാലു പ്രധാന പുഴകളെയും മറികടന്നാണ് നിലബൂരിലെതെന്നത്. ഇതിനിടയില് 4‍എക്കാര്‍ നീണ്ടു കിടക്കുന്ന വാണിയമ്പലം പാറയും അതിനു മുകളിലെ ക്ഷേത്രവും, നിലബുര്‍ വനത്തിന്റെ വശ്യ സൌന്ദര്യം പാതയിലെ യാത്രയെ അവിസ്മരനീയമാകുന്നു.
ഇന്ന് 2009; ഇന്നും നിലംബൂരുകാര്‍ വര്‍ത്താനം പറയുകയും ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്നു, നിലബുരിനോദ് ഇഴകി ചേര്‍ന്ന നിലബൂര്‍ പാതയിലൂടെ.........

വെല്ലുവിളികള്‍ ഇന്ത്യക്ക് നേരെ...


                                    
വെല്ലുവിളികള്‍ ഇന്ത്യക്ക് നേരെ...


 ഇന്ത്യ വികസന സ്വപ്നങ്ങളിലേക്ക് കുതിച്ചുയരുകയാണ്. പക്ഷെ ഇത്തരം കുതിച്ചുചാട്ടം നാടതുമ്പോഴും ഇന്ത്യ ഒരുപാട് വെല്ലുവിളികള്‍ നേരിടുന്നുണ്ട്. സമസ്ത് മേകലകളിലും ഇന്ത്യ ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്. കാര്‍ഷിക മേഘലയിലെ മുരടിപ്പ്, ദാരിദ്ര്യം, തൊഴിലില്ലായ്മ, താഴ്ന്ന ജീവിത നിലവാരം, ഭകഷ്യ ഉത്പതനത്തിലെ കുറവ്, അശാസ്ത്രീയമായ പൊതു വിതരണ സമ്പ്രദായം, ശാസ്ത്രീയമായ ഭൂപരിഷ്കരണത്തിന്റെ അഭാവം, അടിസ്ഥാന സൌകര്യങ്ങളുടെ കുറവ്, കുതിച്ചുയരുന്ന ധനക്കമ്മി, ഉദ്യോഗസ്ഥ തലത്തിലെ ഉത്തരവാദിത്തമില്ലായ്മ, കാലാവസ്ഥ വ്യതിയാനം എനീ പ്രശ്നങ്ങളെ ആയിരിക്കും ഇന്ത്യക്ക് നേരിടേണ്ടി വരുന്നത്. ഇതിനെല്ലാം പുറമേ അസമാതുഅവും അസന്തുലിതാവസ്ഥയും  സാബത്തിക  വളര്‍ച്ചക്ക് ഒപ്പം കൂടി വരികയാണ്‌.

vision...

vision .....

ഈ ഫിലിം ഫെസ്റിവലില്‍ ഞാന്‍ കണ്ടത്തില്‍    എനിക്കിഷ്ട്ടപ്പെടത്ത സിനിമകളിലൊന്നാണ് vision എന്ന ഗെര്‍മന്യന്‍ ചിത്രം.

തികച്ചുംക്രിസ്ത്യന്‍ മതത്തിന്റെ ചട്ടക്കൂടുകളില്‍ കഴിയപ്പെടെണ്ടി വരുന്ന കന്ന്യസ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ ഈ സിനിമ ഒപ്പിയെടുക്കുന്നുന്ടെങ്കിലും ഒരു സിനിമ എന്ന രീതിയില്‍ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഈസിനിമക്ക് സാധിച്ചിട്ടില്ല. ഇവരുടെ ജീവിതരീതി പരിജയപ്പെടുത്തുന്നത്
 കൂടുതല്‍ സാധാരണ മറ്റൊരു ജീവിതമായി ഭാന്ധിപ്പിച്ച്ച് വേണമായിരുന്നു.
ദ്രിശ്യബങ്ങിയില്‍ അല്‍പ്പം നിലവാരം പുലര്ത്തുന്നുന്ടെങ്കിലും സിനിമയെ സമീപിച്ച രീതി പരാജയപ്പെട്ടത് ഈ ചിത്രം നിരാശനാക്കുന്നു. 
The Moment of Truth ..
.
കാളപ്പോരാളിയായ മിഗുഎല്‍ എന്ന ചെറുപ്പക്കാരന്റെ വീറുറ്റ ഒരു ജീവിത കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
മിഗുഎല്‍ എന്ന ചെറുപ്പക്കാരന്‍ കൃഷിക്കരനനെങ്കിലും അവനു അതില്‍ വല്ല്യ താല്‍പ്പര്യമില്ല. അങ്ങനെ അവന്‍ നഗരത്തിലെത്തുന്നു. നഗരത്തില്‍ പല ജോലികളും അനുഎശിച്ചു നടക്കുന്നതിനിടയിലാണ് കാളപ്പോര് ശ്രദ്ധയില്‍ പെട്ടെത്. അതില്‍ ആക്രിഷ്ട്ടനായ അവന്‍ അത് പഠിച്ചെടുത്ത് പോരിനിറങ്ങുന്നു. അങ്ങനെ അവന്‍ നല്ലൊരു പൊഎആലി ആയി തീരുകയും ധാരാളം പനമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അവനു ഈ ജോലി മടുത്തു തുടങ്ങി. ഒരു ദിവസം വീറുറ്റ ഒരു പോര് നടക്കുകയാണ്. മിഗുഎലിന്റെ വിജയത്തെപ്പറ്റി ആര്‍ക്കും ഒരു സംശയവും ഇല്ല. അങ്ങനെ നില്‍ക്കുബോഴാണ് അവനു അപ്രതീക്ഷിതമായി കാളയുടെ അടിയെല്‍ക്കുന്നത്. അക്ഷരര്തത്ത്തില്‍ ഒരു പോരാളിയുടെ തകര്‍ച്ച തന്നെയായിരുന്നു അവിടെ കണ്ടത്. സാരമായി പരിക്കേറ്റ മിഗുഎല്‍ താമസിയാതെ മരിക്കുകയും ചെയ്തു.
പലതില്‍ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ച്ചകളും പുതിയ പ്രതീതിയുമാണ് 1964 ലെ ഈ ഇറ്റാലിയന്‍ സിനിമ നല്‍കുന്നത്. കലപ്പോരും ൭൦ കളിലെ ഇറ്റാലിയന്‍ ജീവിത രീതിയും ഈ സിനിമയില്‍ വരച്ചു കാണിക്കുന്നു.
Eccendrecities  of  Blonde  Haired  girl 

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുനതുപോലെ മനോഹരമായ മുടിയുള്ള ഒരു പെണ്‍കുട്ടിയുടെ വിചിത്ര സ്വഭാവവും ,ഈ സ്വഭാവം അവളുടെ പ്രണയത്തെ ബാധിക്കുന്നതും പോര്ടുഗല്‍ സമകാലെകാവ്സ്തകലുമയി  ബന്തപ്പെട്ട്ട്  അവതരിപ്പിക്കുന്ന സിനിമയാണിത് .
ട്രെയിന്‍ യാത്രയിലാണ് ചിത്രത്തിന്റെ ആദ്യ ഷോട്ട് ആരംഭിക്കുന്നത്. ഒരു സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന യാത്രയില്‍ തന്റെ നിരാശാജനകമായ പ്രണയ കഥ പറയുകയാണ് സഹായാത്രികരോദ ആ യുവാവ്.

മകരിയോ എന്നാണ് ആ യുവാവിന്റെ പേര്.ലിസ്ബോനില്‍ അമ്മാവന്റെ കൂടെയാണ് ആദ്യം ജോലി നോക്കിയിരുന്നത്. അന്ന് മുതല്‍ തന്നെ മകരിയോ  ഒരു പെണ്‍ക്കുട്ടിയെ കാണാറുണ്ടായിരുന്നു. അധിസുന്തരിയായ ആ പെണ്‍കുട്ടിയെ അവനു വല്ലാതെ ഇഷ്ട്ടമായി. അങ്ങനെ അവളെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അവള്‍ക്ക് മുന്നില്‍ വച്ചപ്പോള്‍ അവളും സമ്മതിച്ചു. പക്ഷെ അമ്മാവന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ജോലി ഉപേക്ഷിച്ച് പോകാന്‍ വരെ അമ്മാവന്‍ പറയുകയുണ്ടായി. ജോലി പോയാലും അവളെ സ്വന്തമാക്കനമെന്നയിരുന്നു അവന്റെ ആഗ്രഹം. അങ്ങനെ അവന്‍ ജോലിയുപെക്ഷിച്ച്ച് അവള്‍ക്ക് തിരിച്ച്ചുവരുമെന്നു ഉറപ്പും നല്‍കി അവന്‍ യാത്രയാവുന്നു. പിന്നീട് അവന്‍ ചിന്തിച്ച പോലെ ബുസിനെസ്സില്‍ വിജയം നേടി അവന്‍ തിരിച്ചു വന്നു.ആ സമയമായപ്പോഴേക്കും അമ്മാവനും വിവാവഹത്തിനു  സമ്മതിച്ചു.അങ്ങനെയിരിക്കുബോഴായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവു നിരാശാജനകമായ ആ സംഭവം നടന്നത്. ഷോപ്പിംഗ്‌ നടത്ത്തുന്നതുനിടയില്‍ ഒരു മഷണ ശ്രമ്മത്ത്തിനു അവര്‍ പിടിയിലാവുന്നു. ഇത് അവളാണെന്ന് ഇരുവരും മനസിലാക്കി. ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയ മകരിയോ ദേഷ്യം കൊണ്ട് വിറച്ചു. അങ്ങനെ അവരുടെ ആ ബന്തം തകര്‍ന്നു പോവുകയും ചെയ്തു.

പോര്ടുഗല്‍ ജീവിതത്തിലെ സമകാലീകവ്സ്തകളെയും കോര്‍ത്തിണക്കി ഭാവതീവ്രമയാണ് ഈ ചിത്രം അവതരിപ്പിച്ചിരികുന്നത്.
 The other bank .....

കള്ളത്തരങ്ങളും  വൃത്തികേടുകളും   രഹസ്യങ്ങളും  നിറഞ്ഞ  ജീവിതസഹച്ചര്യങ്ങളിലെക്ക് എത്തിപ്പെടുന്ന ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ ന്ലോകാതെ നോക്കികനുകയാണ് ഈ ദി അദര്‍ ബാങ്ക് എന്ന ഈ ചിത്രം.
ആഭ്യന്തര യുധ്ധത്തിലകപ്പെട്റ്റ് പാലായനം ചെയ്ത അഭയാര്‍തികളാണ് ടീടോയും അമ്മ കേറ്റൊയും. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പ്രതിഫലനമാണ് ടീടോയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജോലി ചെയ്തു കിട്ടുന്ന തുച്ചമായ വരുമാനം  വീട്ടില്‍  കൊടുക്കുന്ന ടീടോ തന്‍റെ അമ്മക്ക് ഒരു കമുകനുന്ടെന്നു മനസിലാക്കുന്നു. പലപ്പോഴും അവന്‍ ഇത് വിലക്കിയിട്ടുന്ടെങ്കിലും അമ്മ ഇത് വീണ്ടും തുടെര്‍ന്നത് അവനെ അലോസരപ്പെടുത്തുന്നു. കൂടുതല്‍ പണം വീട്ടില്‍ കൊടുക്കാനായാല്‍ അമ്മകമുഅനുമയുല്ല ബന്ധം നിര്‍ത്തു എന്ന് വിചാരിച്ച ടീടോ മോഷണത്തിലെക്ക് തിരിയുന്നു.പക്ഷെ മോശനശ്രമാങ്ങളിലോന്നില്‍ പരാജയപ്പെടുന്ന അവര്‍ , അവന്റെ കൂടുകരിലോരല്‍ പിടിക്കപ്പെടുന്നു. അങ്ങനെ ടീടോ നാട് വിട്ട അച്ച്ചനെ തേടി പോകാന്‍  തീരുമാനിക്കുന്നു.  പക്ഷെ അവന്റെ യാത്രയില്‍ അവന്‍ കാണുന്നത് തീര്‍ത്തും അസഹാനീയമയലോകത്തിലെ ക്രൂരതകളാണ്. യാത്രക്കിടയില്‍ കാണുന്ന ബലാല്‍സംഘം അവനെ പ്രതികരണ ശേഷി ഉള്ളവനക്കുന്നുന്ടെങ്കിലും അവന്‍ അതില്‍ പരാജയപ്പെടുന്നു. കൂടാതെ യാത്രക്കിടയില്‍ തനിക്കു വേണ്ടി വെടിയേറ്റ് മറിച്ച് ഒരു അപരിചിതനും അവന്റെ മനസ്സില്‍ ഒരു നോഭാരക്കാഴ്ച്ച്ചയാവുന്നു.പക്ഷെ തന്നിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ദുരന്തങ്ങള്‍ക്കും നേരെ കന്നടക്കേണ്ടി വരുന്നല്ലോഎന്ന നിസ്സഹായതയോടെയാണ്‌ സിനിമ അവസാനിക്കുന്നത്. 
സംഘര്‍ഷങ്ങളുടെയും സംസ്കാരങ്ങളുടെയും പുതിയ കാഴ്ച്ചകലുമായാണ് ഈ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിയുടെ ആകുലതകളെല്ലാം ഈ ചിത്രത്തില്‍ സന്നിവെശിക്കപ്പെട്ടിരിക്കുന്നു. കാഴ്ച്ചയുടെ ഭാഷാതീതമായ വിസ്മയം ഈ ച്ത്രത്ത്തില്‍ നമുക്ക് കാണാനാകും....