vision...

vision .....

ഈ ഫിലിം ഫെസ്റിവലില്‍ ഞാന്‍ കണ്ടത്തില്‍    എനിക്കിഷ്ട്ടപ്പെടത്ത സിനിമകളിലൊന്നാണ് vision എന്ന ഗെര്‍മന്യന്‍ ചിത്രം.

തികച്ചുംക്രിസ്ത്യന്‍ മതത്തിന്റെ ചട്ടക്കൂടുകളില്‍ കഴിയപ്പെടെണ്ടി വരുന്ന കന്ന്യസ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ ഈ സിനിമ ഒപ്പിയെടുക്കുന്നുന്ടെങ്കിലും ഒരു സിനിമ എന്ന രീതിയില്‍ സാധാരണക്കാരുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലാന്‍ ഈസിനിമക്ക് സാധിച്ചിട്ടില്ല. ഇവരുടെ ജീവിതരീതി പരിജയപ്പെടുത്തുന്നത്
 കൂടുതല്‍ സാധാരണ മറ്റൊരു ജീവിതമായി ഭാന്ധിപ്പിച്ച്ച് വേണമായിരുന്നു.
ദ്രിശ്യബങ്ങിയില്‍ അല്‍പ്പം നിലവാരം പുലര്ത്തുന്നുന്ടെങ്കിലും സിനിമയെ സമീപിച്ച രീതി പരാജയപ്പെട്ടത് ഈ ചിത്രം നിരാശനാക്കുന്നു. 
The Moment of Truth ..
.
കാളപ്പോരാളിയായ മിഗുഎല്‍ എന്ന ചെറുപ്പക്കാരന്റെ വീറുറ്റ ഒരു ജീവിത കഥയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്.
മിഗുഎല്‍ എന്ന ചെറുപ്പക്കാരന്‍ കൃഷിക്കരനനെങ്കിലും അവനു അതില്‍ വല്ല്യ താല്‍പ്പര്യമില്ല. അങ്ങനെ അവന്‍ നഗരത്തിലെത്തുന്നു. നഗരത്തില്‍ പല ജോലികളും അനുഎശിച്ചു നടക്കുന്നതിനിടയിലാണ് കാളപ്പോര് ശ്രദ്ധയില്‍ പെട്ടെത്. അതില്‍ ആക്രിഷ്ട്ടനായ അവന്‍ അത് പഠിച്ചെടുത്ത് പോരിനിറങ്ങുന്നു. അങ്ങനെ അവന്‍ നല്ലൊരു പൊഎആലി ആയി തീരുകയും ധാരാളം പനമുണ്ടാക്കുകയും ചെയ്യുന്നു. പക്ഷെ കുറച്ച് നാളുകള്‍ക്ക് ശേഷം അവനു ഈ ജോലി മടുത്തു തുടങ്ങി. ഒരു ദിവസം വീറുറ്റ ഒരു പോര് നടക്കുകയാണ്. മിഗുഎലിന്റെ വിജയത്തെപ്പറ്റി ആര്‍ക്കും ഒരു സംശയവും ഇല്ല. അങ്ങനെ നില്‍ക്കുബോഴാണ് അവനു അപ്രതീക്ഷിതമായി കാളയുടെ അടിയെല്‍ക്കുന്നത്. അക്ഷരര്തത്ത്തില്‍ ഒരു പോരാളിയുടെ തകര്‍ച്ച തന്നെയായിരുന്നു അവിടെ കണ്ടത്. സാരമായി പരിക്കേറ്റ മിഗുഎല്‍ താമസിയാതെ മരിക്കുകയും ചെയ്തു.
പലതില്‍ നിന്നും വ്യത്യസ്തമായി പുതിയ കാഴ്ച്ചകളും പുതിയ പ്രതീതിയുമാണ് 1964 ലെ ഈ ഇറ്റാലിയന്‍ സിനിമ നല്‍കുന്നത്. കലപ്പോരും ൭൦ കളിലെ ഇറ്റാലിയന്‍ ജീവിത രീതിയും ഈ സിനിമയില്‍ വരച്ചു കാണിക്കുന്നു.
Eccendrecities  of  Blonde  Haired  girl 

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുനതുപോലെ മനോഹരമായ മുടിയുള്ള ഒരു പെണ്‍കുട്ടിയുടെ വിചിത്ര സ്വഭാവവും ,ഈ സ്വഭാവം അവളുടെ പ്രണയത്തെ ബാധിക്കുന്നതും പോര്ടുഗല്‍ സമകാലെകാവ്സ്തകലുമയി  ബന്തപ്പെട്ട്ട്  അവതരിപ്പിക്കുന്ന സിനിമയാണിത് .
ട്രെയിന്‍ യാത്രയിലാണ് ചിത്രത്തിന്റെ ആദ്യ ഷോട്ട് ആരംഭിക്കുന്നത്. ഒരു സാധാരണ ജീവിതത്തില്‍ സംഭവിക്കുന്ന യാത്രയില്‍ തന്റെ നിരാശാജനകമായ പ്രണയ കഥ പറയുകയാണ് സഹായാത്രികരോദ ആ യുവാവ്.

മകരിയോ എന്നാണ് ആ യുവാവിന്റെ പേര്.ലിസ്ബോനില്‍ അമ്മാവന്റെ കൂടെയാണ് ആദ്യം ജോലി നോക്കിയിരുന്നത്. അന്ന് മുതല്‍ തന്നെ മകരിയോ  ഒരു പെണ്‍ക്കുട്ടിയെ കാണാറുണ്ടായിരുന്നു. അധിസുന്തരിയായ ആ പെണ്‍കുട്ടിയെ അവനു വല്ലാതെ ഇഷ്ട്ടമായി. അങ്ങനെ അവളെ വിവാഹം ചെയ്യണമെന്ന ആഗ്രഹം അവള്‍ക്ക് മുന്നില്‍ വച്ചപ്പോള്‍ അവളും സമ്മതിച്ചു. പക്ഷെ അമ്മാവന്‍ ഇതിനെ ശക്തമായി എതിര്‍ത്തു. ജോലി ഉപേക്ഷിച്ച് പോകാന്‍ വരെ അമ്മാവന്‍ പറയുകയുണ്ടായി. ജോലി പോയാലും അവളെ സ്വന്തമാക്കനമെന്നയിരുന്നു അവന്റെ ആഗ്രഹം. അങ്ങനെ അവന്‍ ജോലിയുപെക്ഷിച്ച്ച് അവള്‍ക്ക് തിരിച്ച്ചുവരുമെന്നു ഉറപ്പും നല്‍കി അവന്‍ യാത്രയാവുന്നു. പിന്നീട് അവന്‍ ചിന്തിച്ച പോലെ ബുസിനെസ്സില്‍ വിജയം നേടി അവന്‍ തിരിച്ചു വന്നു.ആ സമയമായപ്പോഴേക്കും അമ്മാവനും വിവാവഹത്തിനു  സമ്മതിച്ചു.അങ്ങനെയിരിക്കുബോഴായിരുന്നു അവന്റെ ജീവിതത്തിലെ ഏറ്റവു നിരാശാജനകമായ ആ സംഭവം നടന്നത്. ഷോപ്പിംഗ്‌ നടത്ത്തുന്നതുനിടയില്‍ ഒരു മഷണ ശ്രമ്മത്ത്തിനു അവര്‍ പിടിയിലാവുന്നു. ഇത് അവളാണെന്ന് ഇരുവരും മനസിലാക്കി. ഞെട്ടിപ്പിക്കുന്ന സത്യം മനസിലാക്കിയ മകരിയോ ദേഷ്യം കൊണ്ട് വിറച്ചു. അങ്ങനെ അവരുടെ ആ ബന്തം തകര്‍ന്നു പോവുകയും ചെയ്തു.

പോര്ടുഗല്‍ ജീവിതത്തിലെ സമകാലീകവ്സ്തകളെയും കോര്‍ത്തിണക്കി ഭാവതീവ്രമയാണ് ഈ ചിത്രം അവതരിപ്പിച്ചിരികുന്നത്.
 The other bank .....

കള്ളത്തരങ്ങളും  വൃത്തികേടുകളും   രഹസ്യങ്ങളും  നിറഞ്ഞ  ജീവിതസഹച്ചര്യങ്ങളിലെക്ക് എത്തിപ്പെടുന്ന ഒരു കുട്ടിയുടെ കാഴ്ച്ചപ്പാടില്‍ ന്ലോകാതെ നോക്കികനുകയാണ് ഈ ദി അദര്‍ ബാങ്ക് എന്ന ഈ ചിത്രം.
ആഭ്യന്തര യുധ്ധത്തിലകപ്പെട്റ്റ് പാലായനം ചെയ്ത അഭയാര്‍തികളാണ് ടീടോയും അമ്മ കേറ്റൊയും. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും പ്രതിഫലനമാണ് ടീടോയുടെ ജീവിതത്തില്‍ സംഭവിക്കുന്നത്. ജോലി ചെയ്തു കിട്ടുന്ന തുച്ചമായ വരുമാനം  വീട്ടില്‍  കൊടുക്കുന്ന ടീടോ തന്‍റെ അമ്മക്ക് ഒരു കമുകനുന്ടെന്നു മനസിലാക്കുന്നു. പലപ്പോഴും അവന്‍ ഇത് വിലക്കിയിട്ടുന്ടെങ്കിലും അമ്മ ഇത് വീണ്ടും തുടെര്‍ന്നത് അവനെ അലോസരപ്പെടുത്തുന്നു. കൂടുതല്‍ പണം വീട്ടില്‍ കൊടുക്കാനായാല്‍ അമ്മകമുഅനുമയുല്ല ബന്ധം നിര്‍ത്തു എന്ന് വിചാരിച്ച ടീടോ മോഷണത്തിലെക്ക് തിരിയുന്നു.പക്ഷെ മോശനശ്രമാങ്ങളിലോന്നില്‍ പരാജയപ്പെടുന്ന അവര്‍ , അവന്റെ കൂടുകരിലോരല്‍ പിടിക്കപ്പെടുന്നു. അങ്ങനെ ടീടോ നാട് വിട്ട അച്ച്ചനെ തേടി പോകാന്‍  തീരുമാനിക്കുന്നു.  പക്ഷെ അവന്റെ യാത്രയില്‍ അവന്‍ കാണുന്നത് തീര്‍ത്തും അസഹാനീയമയലോകത്തിലെ ക്രൂരതകളാണ്. യാത്രക്കിടയില്‍ കാണുന്ന ബലാല്‍സംഘം അവനെ പ്രതികരണ ശേഷി ഉള്ളവനക്കുന്നുന്ടെങ്കിലും അവന്‍ അതില്‍ പരാജയപ്പെടുന്നു. കൂടാതെ യാത്രക്കിടയില്‍ തനിക്കു വേണ്ടി വെടിയേറ്റ് മറിച്ച് ഒരു അപരിചിതനും അവന്റെ മനസ്സില്‍ ഒരു നോഭാരക്കാഴ്ച്ച്ചയാവുന്നു.പക്ഷെ തന്നിക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന എല്ലാ ദുരന്തങ്ങള്‍ക്കും നേരെ കന്നടക്കേണ്ടി വരുന്നല്ലോഎന്ന നിസ്സഹായതയോടെയാണ്‌ സിനിമ അവസാനിക്കുന്നത്. 
സംഘര്‍ഷങ്ങളുടെയും സംസ്കാരങ്ങളുടെയും പുതിയ കാഴ്ച്ചകലുമായാണ് ഈ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത്. ചെറിയ പ്രായത്തില്‍ ഏകാന്തത അനുഭവിക്കേണ്ടി വന്ന ഒരു കുട്ടിയുടെ ആകുലതകളെല്ലാം ഈ ചിത്രത്തില്‍ സന്നിവെശിക്കപ്പെട്ടിരിക്കുന്നു. കാഴ്ച്ചയുടെ ഭാഷാതീതമായ വിസ്മയം ഈ ച്ത്രത്ത്തില്‍ നമുക്ക് കാണാനാകും....    
A  step into the darckness

 സംഘര്‍ഷങ്ങളാല്‍ മുഖരിതമായ ദുരിത പൂര്‍ണമായ വടക്കന്‍ ഇറാഖിലെഒരു ഗ്രാമത്തില്‍ നിന്നും തന്റെ സഹോദരനെ തേടി പോകുന്ന പെണ്‍ക്കുട്ടിയുടെ  ജീവിതത്തെ കുറിച്ചാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്.  ഇറാഖിലെ സമകാലികാവസ്തകളെ ഭാവതീവ്രമായി അവതരിപ്പിക്കുതില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. യുദ്ധദുരന്ടതിലകപ്പെട്ട ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ ജീവിത വിഹ്വലതകളും ആകുലതയും ഒപ്പിയെടുക്കുകയാണ് ഈ ചിതം.
വടക്കന്‍  ഇറാഖില്‍ അകലെയെവിടയോ ഉള്ള സഹോദരനെ തേടി യാത്രയാവുകയാണ് ഈ പെണ്‍കുട്ടി. ജീവിതത്തില്‍ മറ്റൊന്നും നഷ്ട്ടപെടനില്ലാത്തത് കൊണ്ട് എന്തും വരട്ടെ എന്ന് തീരുമാനിച്ചാണ് അവളുടെ യാത്ര. തുര്‍കിയിലെവിടയോ ഒരു ആശുപത്രിയില്‍ കഴിയുകയാണ് തന്‍റെ സഹോദരന്‍ എന്ന അറിവിന്റ്റ് പുറത്താണ് അവളുടെ യാത്ര. പക്ഷെ അവളെ കാത്തിരുന്നത് ദുരുതപൂര്‍ന്നവും സംഘര്‍ഷഭാരിതവുംയിരുന്നു.
തുര്‍കിയിലെക്ക് നുഴഞ്ഞു കയറാന്‍ രണ്ടു കള്ളന്മാരുടെ സഹായം അവള്‍ക്ക് അഭ്യര്ത്തിക്കേണ്ടി വന്നു. പക്ഷെ അതിലൊരാള്‍ തന്നെ ക്രൂരമായി ബലാല്‍സംഘം  ചെയ്യുന്നു. ജീവിതം മടുത്തുപോയ അവള്‍ എങ്ങേനെയെങ്ങിലും താനെ സഹോദരനെ കണ്ടെത്തണമെന്ന് തീരുമാനിച്ചു. പക്ഷെ അവളെത്തിപെട്ടതിപെട്ടത് ഒരു തീവ്രവാദിഗ്രൂപിന്റെ കയ്യിലായിരുന്നു. അപ്പോഴേക്കും തന്റെ സഹോദരന്‍ ഏകാന്ടെതനകുമെന്ന എല്ലാ പ്രതീക്ഷകളും അവള്‍ക്ക് നഷ്ട്ടപ്പെട്ടിരുന്നു. അങ്ങനെ അവള്‍ തേവ്രവധ് ഗ്രൂപിന്റെ വാക്കുകളിലകപ്പെടുകയും അവരുടെ ചവേര്‍ ആക്രമണത്തിനായി പുറപ്പെടുകയും ചെയ്യുന്നു. പക്ഷെ അവസാന നിമിഷത്തില്‍ തീരുമാനം മാറ്റിയ അവള്‍ തന്‍റെ ബോംബ്‌ ഒരു ടൊഇലെടില് ഉപേക്ഷിച്ച യാത്രയാവുന്നു. ഈ യാത്രയില്‍ ഒരു റോഡ്‌ മുറിച്ചു കടക്കുന്നതിനിടയില്‍ തന്റെ സഹോദരനും അതേ റോഡിന്റെ മരുവഷതുന്ടെന്നു അവള്‍ തിരിച്ച്ചരിയുന്നില്ലെന്നത് അവളുടെ ജീവിതത്തിലെ മറ്റൊരു ദുരന്ടത്ത്തിന്റെ നേര്‍ക്കാഴ്ചയാവുന്നു 
ഇറാഖിലെ ഇപ്പോഴത്തെ പരിതസ്ഥിതിയിലുള്ള ദുരിതപൂര്‍ണമായ ജീവിതത്തിന്റെ അവശേഷിപ്പുകള്‍ വരച്ചുക്കാട്ടുന്നതില്‍ ഈ ചിത്രം മികവ് പുലര്‍ത്തുന്നു. ഇത്തരം ദുരിതപൂര്‍ന്നമായ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്ന സ്ത്രീകളുടെ ആത്മസംഘര്‍ഷങ്ങള്‍ അസമാന്ന്യംവിധം ഈ ചിത്രത്തില്‍ സന്നിവേശിപ്പിച്ചിരിക്കുന്നു.  
FISHING  PLATFORM -
ഒരുഇന്തോനേഷ്യന്  ‍കൌമാരത്തിന്റെ വേദന.

കൌമാര പ്രായക്കാരനായ ഒരു കുട്ടിയുടെ വ്യക്ത്യുതതിലും കുടുംബ സാഹചര്യങ്ങളിലും വന്നു ചേര്‍ന്ന തലപ്പിഴവുകളിലൂടെ ആണ് ഈ ചിത്രം ആരംഭിക്കുന്നത്.
അമ്മ മൃദു പോയതിനാല്‍ അമ്മയുടെ ആവശ്യപ്രകാരം അച്ച്ചനെ തേടി പോകുന്ന 'രാജാ' എന്ന കുട്ടിയാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപ്പത്രം. അച്ചന്‍ താമസിക്കുന്നത്  നടുക്കടലില്‍ മീന്‍ പിടിക്കാനായി കെട്ടിയുണ്ടാക്കിയ ഒരു വീട്ടില്‍ ആണ്. എന്നാല്‍ അച്ച്ചന്‍ നല്ലവന് എന്ന പ്രതീക്ഷയോടെ എത്തുന്ന രാജയെ സ്വന്തം പിതാവ് സ്വീകരിക്കാന്‍ തയ്യാരല്ലത്തത് ആ കൊച്ചുകുട്ടിയുടെ ഹൃദയത്തെ വല്ലാതെ കീറിമുറിക്കുന്നു. അവിടെ ഉണ്ടായിരുന്ന സമപ്രായക്കാരായ മറ്റു കുട്ടികള്‍ അവനെ ക്രൂരമായി കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നു. നിശബ്ദമായി ഇതെല്ലാം സഹിക്കുന്ന രാജാ എന്നെങ്കിലും തന്റെ ലക്ഷ്യത്തിനു വെള്ളിവെളിച്ചം പകരുമെന്ന് വിശ്വസിക്കുന്നു. ആ ക്യാമ്പില്‍ ബോട്ട് ഡ്രൈവര്‍ക്ക് മാത്രമാണ് അവനോട് അനുകഭയുല്ലത്.താമസിയാതെ തന്നെ അച്ചനും മകനും തമ്മിലുള്ള അത്മസന്ഹര്‍ഷങ്ങളിലെക്കാന് കഥ മുന്നോട്ടു പോകുന്നത്. പക്ഷെ അയാള്‍ക്ക് ഹന്റെ മകനോടും ഭാര്യയോടും സ്നേഹമാണെന്നും അയാള്‍ വെളിപ്പെടുതനയാല്‍ തയ്യാറുമല്ല എന്നത് അയാളുടെ  പെട്ടിയില്‍ സൂക്ഷിച്ച അവരുടെ ഫോട്ടോയില്‍ നിന്നും മനസിലാകുന്നു. വയ്കാതെ ഇത് തിരിച്ചറിഞ്ഞ രാജാ തന്റെ വിപ്ലവ ജീവിതത്തില്‍ വിജയം കൈവരിക്കുക തന്നെ ചെയ്യുന്നു. തെന്റെ പിതാവിനെ കൊണ്ട് സ്വന്തം നാട്ടിലേക്ക് ര്‍താജ യാത്ര തിരിക്കുന്നത്പോരടി ജയിച്ചവന്റെ മനസുമായാണ്.
കൌമാരക്കാരനായ ഒരു കുട്ടിയുടെ അത്മസംഘര്‍ഷങ്ങളിലൂടെയാണ് ഈ കഥ മുന്നോട്ട് പോകുന്നത്. തന്റെ ലക്ഷ്യത്തിനു വേണ്ടി എന്തും സഹിക്കാന്‍ രാജാ എന്ന കൊച്ചു പയ്യന്‍ തയ്യാറാകുന്നത് ഇന്തോനേഷ്യന്‍ സ്വഭാവരീതിയാണെന്ന് മനസിലാക്കാം. ദ്രിശ്യബിംഭാങ്ങളുടെ മനോഹരമായ വിന്ന്യസതിലൂടെയാണ് ഈചിത്രം കടലിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്നത്. ഇത്രയധികം എതിര്‍ത്തിട്ടും അവസാനം മകനെ അംഗീകരിക്കേണ്ടി വന്നത് രക്തബന്ധങ്ങളുടെ  മൂല്യത്തെയാണ്  ഇവിടെ എടുത്തു കാണിക്കുന്നത്.

masangeles ആത്മസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച

masangeles  ആത്മസംഘര്‍ഷങ്ങളുടെ നേര്‍ക്കാഴ്ച 

 പോരാട്ടവീര്യവും ആന്തരിക ഊര്‍ജ്വവും വിപ്ലവ ജീവിത രീതിയും ശക്തമായി ആവിഷ്ക്കരിച്ച ചിത്രമാണ്‌ മസങ്ങേലെസ്. യുദ്ധവും സങ്കര്ഷവും ജീവിതതിലെല്‍പ്പിക്കുന്ന ആഘാതം, സ്ത്രീകളില്‍ ഉണ്ടാക്കുന്ന കടുത്ത മാനസിക സങ്കര്‍ഷം എന്നിവയാണ് ഈ ചിത്രം വെളിവാക്കുന്നത്.  1960ലെ ഉരുഗുഅന്‍ യുദ്ധ കാലഘട്ടമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്.
 ഒരു പ്രമുഖ രാഷ്ട്രീയക്കാരന്റെ വിവാഹേതര ബന്ടതിലുണ്ടായ  മകളാണ് മസങ്ങേലെസ്. അമ്മയുടെ ആത്മഹത്യക്ക് ശേഷം മാസങ്ങേലെസിനു പിതാവിന്റെ കൂടെ പോകേണ്ടി വരുന്നു. വേറെ വഴിയില്ലാതെ അവിടെ കഴിയേണ്ടി വരുന്ന മാസങ്ങേലെസ് അര്‍ദ്ധ സഹോദരനായ സന്ടിയഗോവില്‍ അനുരക്തനകുന്നു. വിപ്ലവവും യുദ്ധവും തുടര്ച്ചേ നേരിടേണ്ടി വരുന്ന സന്ടിയഗോനോടോപ്പോം അത്മസന്ഘര്‍ഷങ്ങളുടെ നേര്കഴ്ചയായി മാസങ്ങേലെസും കൂടെ നില്കുന്നു. പക്ഷെ വിപ്ലവ യുദ്ധം നടക്കുന്ന സമയത്ത് സന്ടിയഗോവിനു ഗര്‍ഭിണിയായ ഭാര്യയെ ഒറ്റക്കാകി പോകേണ്ടിവരുന്നു. യ്ഹീര്തും ഒറ്റപ്പെട്ടു പോകുന്ന മാസങ്ങേലെസ് തനിയെയാണ് തന്റെ പ്രസവം പോലും നടത്തുന്നത്.അതിഗംഭീരമായി ചിത്രീകരിച്ച മാസങ്ങലസിന്റെ നിസ്സഹായവസ്ഥ വളരെ ഭംഗിയായി ഇതില്‍ ആലേഘനം ചെയ്തിരിക്കുന്നു. അവസാനം തന്റെ കയ്കുഞ്ഞിനേയും കൊണ്ട് സംഘര്‍ഷങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന തെരുവിലേക്ക് വലിചെരിയപ്പെടുന്നു.
സ്ത്രീജീവിതത്തിന്റെ മുഴുവന്‍ സന്ഘര്‍ഷന്ലെയും ഭാവതീവ്രതയോടെ അവതരിപ്പിക്കുനത്തില്‍ ഈ ചിത്രം വിജയിച്ചിട്ടുണ്ട്. അതോടൊപ്പം 60ലെ സ്വഭാവരീതികലെകുരിച്ചും ഉരുഗ്വാന്‍ ജീവിത വ്യ്വിദ്ധ്യതെയും ഈ സിനിമ തുറന്നു കാണിക്കുന്നു. കണ്ടു മടുത്ത ഫ്രാമുകളില്‍ നിന്ന് മാറി ചിന്തിച്ച ചിത്രം തന്നെയാണ് മാസങ്ങലെസ്.